കണ്ണൂരിലെ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
January 4 | 12:01 PM
കണ്ണൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന തുടരുന്നു. കണ്ണൂരിൽ കോർപ്പറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൽപക റെസിഡൻസി, തലശ്ശേരി റസ്റ്റോറന്റ് ബോസ്കോ, ഹംസ ടീ ഷോപ്പ്, ബേ ഫോർ, ബെർക്ക, ഗ്രീഷ്മ മറാബി, സിത്താര, പെർക്ക റെസ്റ്റോറന്റ്, ഡി ഫിൻലാന്റ്, എം വി കെ, പ്രേമ കഫെ, ബീജിംഗ്, സെവൻസ് ലോഞ്ച്, സീതാപാനി, സൂഫി മക്കാനി, യിപ്പി കൌണ്ടർ, ചാർക്കോൾ ബേ, കഫേ മലബാർ, എംആർഎ എന്നീ ഹോട്ടലുകൾ അവയിൽപ്പെടുന്നു.
പിടിച്ചെടുത്തവയിൽ അധികവും ചിക്കൻ വിഭവങ്ങളാണ്. അൽഫാം, തന്തൂരി എന്നി ചിക്കൻ വിഭവങ്ങൾ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വിൽപ്പനയ്ക്ക് വച്ച ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.