തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം; ഹിമാചലിൽ 30 നേതാക്കളെ കോൺഗ്രസ് പുറത്താക്കി
December 8 | 06:42 AM
ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശിൽ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, 30 പ്രാദേശിക നേതാക്കളെ കോൺഗ്രസ് പാർട്ടി പുറത്താക്കി. ഷിംല ജില്ലയിൽ ഉൾപ്പെടുന്ന ചോപാൽ നിയമസഭാ മണ്ഡലത്തിലെ 30 നേതാക്കളെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയത്.
ചോപാൽ മണ്ഡലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രജനീഷ് കിംതയാണ് കോൺഗ്രസ് സ്ഥാനാർത്ഥി എന്നാൽ, മുൻ എംഎൽഎയും കോൺഗ്രസ് വിമതനുമായ സുഭാഷ് മംഗലതെയിൽനിന്ന് കടുത്ത പോരാട്ടമാണ് രജനീഷ് നേരിട്ടത്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായാണ് ചോപാൽ മണ്ഡലത്തിൽ സുഭാഷ് ജനവിധി തേടിയത്. ധീരേന്ദ്ര സിങ് ചൗഹാൻ, സന്തോഷ് ദോഗ്ര, കുൽദീപ് ഔക്ത, അനീഷ് ധെവാൻ, ദിനേഷ് റാണ, ദിനേഷ് ഗുന്ദ, ബീന പൊട്ടാൻ, റാംലാൽ നെവാലി, ക്രിഷൻ രന്ത, മഹേഷ് ഠാക്കൂർ മാഡി, ബെസന്ത് നെവാലി, ഹിതേന്ദ്ര ചൗഹാൻ, ശ്യാം ശർമ, നാഗ് ചന്ദ് തുല്ലിയൻ, നാഗ് ചന്ദ് ശർമ, സുഖ് റാം നാഗരിക്, അട്ടാർ റാണ, അക്ഷയ് ബ്രാഗ്ത, ഷുർവിർ റാണ, ഹാർദിക് ഭണ്ഡാരി, വീരേന്ദ്ര ധാന്ദ, മൊഹർ സിങ് മേഗ്ത, സുന്ദേർ സിങ് മാന്ദ, ഹേത് റാം കയ്ന്ത്ല, നീരജ് സർകാലി, നരേഷ് ദാസ്ത, ജിതേന്ദർ ശർമ, രോഹിത് രാംത, ബ്രിജ് മോഹൻ ചാകർ, ദിനേഷ് ശർമ പുൽബഹൽ എന്നിവരാണ് പുറത്താക്കപ്പെട്ടത്.
നവംബർ 12ന് നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ അച്ചടക്ക നടപടി.