ഇ.പി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തു; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ
December 26 | 11:28 AM
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പാർട്ടിയല്ല അന്വേഷണം നടത്തേണ്ടതെന്ന് കെ മുരളീധരൻ എംപി. ഈ വിഷയം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ല. പി ജയരാജൻ ഉന്നയിച്ച ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചിട്ടില്ല. ഔദ്യോഗിക സംവിധാനം ഇ.പി ദുരുപയോഗം ചെയ്തു. ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
ഇ.പി ജയരാജൻ മന്ത്രിയായിരുന്നപ്പോൾ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും കെ മുരളീധരൻ ആരോപിച്ചു. ഭരണ തുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാർക്സിസ്റ്റ് പാർട്ടി നേതൃത്വം സമ്മതിച്ചു. പി ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം പാർട്ടി അന്വേഷിക്കട്ടെ. അധികാര ദുർവിനിയോഗമാണ് ഇ.പിയുടെ കാര്യത്തിൽ നടന്നത്. അതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ മുരളീധരൻ പറഞ്ഞു.