ശശി തരൂർ സീറോ സഭാ ആസ്ഥാനത്തെത്തി; വിഴിഞ്ഞം വിഷയം ചർച്ച ചെയ്തില്ലെന്ന് തരൂർ
December 5 | 08:09 AM
കാക്കനാട്: ശശി തരൂർ എം.പി സീറോ മലബാർ സഭാ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട്ടെ സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ശശി തരൂരിനെ പൊന്നാട അണിയിച്ച് സ്വീകരിച്ച് മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു.
കോൺഗ്രസ് നേതാക്കൾ എല്ലാവരും തന്നെ വിഴിഞ്ഞം വിഷയത്തിൽ സർക്കാരിനെതിരെ തുറന്ന പോര് നടത്തുമ്പോൾ പദ്ധതിയുടെ അനിവാര്യമെന്ന നിലപാടാണ് തരൂരിനുള്ളത്. അതുകൊണ്ട് കർദിനാൾ തരൂർ കൂടിക്കാഴ്ച ഏറെ നിർണായകമായിരുന്നു. എന്നാൽ വിഴിഞ്ഞം ചർച്ച ചെയ്തില്ലെന്ന് കർദിനാളിനെ കണ്ടിറങ്ങിയ ശേഷം ശശി തരൂർ പറഞ്ഞു. കർദിനാൾ തന്നെ സന്തോഷത്തോടെ സ്വീകരിച്ചുവെന്നും സൗഹൃദ സംഭാഷണമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
വിഴിഞ്ഞം പ്രശ്നം രമ്യമായി പരിഹരിക്കേണ്ട സമയമായി. എല്ലാം നല്ലപോലെ പരിഹാരിക്കണമെന്നാണ് ആഗ്രഹം. ഇരുകൂട്ടരുടെയും ഭാഗത്തും ശരികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.