31 വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്; രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ തടവുകാരും മോചിതരായി
November 12 | 05:39 PM
ഡൽഹി: രാജീവ്ഗാന്ധി വധക്കേസിലെ എല്ലാ തടവുകാരും ജയിൽ മോചിതരായി. 31 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ്
തടവുകാർ മോചിതരാകുന്നത്. സുപ്രീംകോടതി ഉത്തരവ് ജയിലുകളിൽ ലഭിച്ചതിനെ തുടർന്ന് ആറുപ്രതികളും ജയിലിൽ നിന്നിറങ്ങി. നളിനി, മുരുകൻ, റോബർട്ട് പയസ്, ശാന്തൻ, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് മോചിതരായത്. കേസിൽ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു.
രാജീവ്ഗാന്ധി വധക്കേസിലെ നളിനി അടക്കമുള്ളവരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ എതിർ നിയമ നടപടികൾ വേണ്ടെന്ന് നെഹ്റു കുടുംബം തീരുമാനിച്ചിരുന്നു. മോചനം തടയാനുള്ള അടിയന്തിര നിയമ നടപടികളിലേക്ക് നെഹ്റു കുടുംബത്തിന്റെ നിലപാട് പരിഗണിച്ച് കോൺഗ്രസ് കടക്കില്ല.
1992 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.