ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത്, ആഭ്യന്തരവകുപ്പ് ദയനീയ പരാജയം; കെ സുരേന്ദ്രൻ
November 28 | 02:46 PM
തിരുവനന്തപുരം: വിഴിഞ്ഞത്തേത് സർക്കാർ സ്പോൺസെഡ് സമരം. ആഭ്യന്തര വകുപ്പ് ദയനീയ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവാണ്. വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സംഘർഷ സാധ്യത അറിഞ്ഞിട്ടും മുൻകരുതൽ എടുത്തില്ല. ശബരിമലയിൽ പൊലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത് കാണുന്നത്.സർക്കാരിന്റേത് അഴകൊഴമ്പൻ സമീപനമാണ്. മന്ത്രി ആന്റണി രാജുവിന് നിക്ഷിപ്ത താൽപര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതി അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനിൽക്കുന്നു. ആന്റണി രാജുവിന്റെ സഹോദരനും കലാപത്തിന് പിന്നിലുണ്ട്. ജില്ലാ കളക്ടറും കമ്മീഷണറും കലാപത്തെ സഹായിക്കുന്ന രീതിയിൽ ഇടപെടുന്നു. കൂടംകുളം സമരക്കാരും വിഴിഞ്ഞം സമരത്തിന് പിന്നിലുണ്ട്. പുനരധിവാസം സംബന്ധിച്ച് കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രന് പറഞ്ഞു.