ലോകകപ്പ് ആദ്യ ദിന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി ഇക്വഡോർ
November 21 | 06:10 AM
ദോഹ: ഇക്വഡോറിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ എന്നര് വലൻസിയയിലൂടെ ഫിഫ ലോകകപ്പിന്റെ ആദ്യ ദിനത്തിലെ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി ഇക്വഡോർ. ആതിഥേയ രാജ്യം ഉദ്ഘാടന മത്സരത്തിൽ തോറ്റിട്ടില്ലെന്ന ചരിത്രം നിലനിൽക്കെ, ആയിരക്കണക്കിന് ഖത്തര്‍ ആരാധകർ തിങ്ങി നിറഞ്ഞ ഗ്യാലറിയിലെ ആർപ്പു വിളികൾ പക്ഷെ വലൻസിയക്ക് തന്റെ ടീമിനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായില്ല. ഇരട്ട ഗോളുമായാണ് താരം തിളങ്ങിയത്.
പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുള്ള ഇക്വഡോറിന്റെ ഏറ്റവും വലിയ നേട്ടം. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് ഇക്വഡോര്‍ ക്യാപ്റ്റൻ എന്നർ വലൻസിയ ഇരട്ടപ്രഹരം നല്കി. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ ഇരട്ട ഗോള്‍ തികച്ചു. ആദ്യ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്നര് വലൻസിയയാണ് പ്ലെയർ ഓഫ് ദി മാച്ച്. കടന്നാക്രമിച്ചു കളിയുലടനീളം ഇക്വഡോർ മുന്നേറിയപ്പോൾ ഖത്തർ ബോക്സിൽ അപകടം സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. കാളി തുടങ്ങി മൂന്നാം മിനിറ്റിൽ വലൻസിയ പന്ത് ഖത്തറിന്റെ വലയിലെത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ വാർ പരിശോധിച്ച റഫറി അത് നിഷേധിച്ചു. വലൻസിയ ഓഫ് സൈഡ് പൊസിഷനായിലായിരുന്നു. പിന്നീട് പതിനാറാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി നായകൻ വലൻസിയ ഗോളാക്കി ഇക്ക്വഡോറിനെ മുന്നിലെത്തിച്ചു. പിന്നാലെ 31-ാം മിനിറ്റില്‍ എക്വഡോര്‍ മുന്നേറ്റം ഫലം കണ്ടു. ഏയ്ഞ്ചലോ പ്രെസിയാഡോയുടെ ക്രോസ് മനോഹരമായ ഹെഡറിലൂടെ വലയിലെത്തിച്ച വലന്‍സിയ ഇക്ക്വഡോറിന്റെ പ്രതീക്ഷ ഉയർത്തി.ഇക്വഡോറിന്റെ നിരന്തര ആക്രമണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു ഖത്തര്‍ കളിയുടെ സിംഹഭാഗവും. അല്‍മോയസ് അലിയുടെ ഏതാനും ഷോട്ടുകളും മുഹമ്മദ് മുണ്ടാരിയുടെ ഒരു ഷോട്ടും ഒഴിച്ച് നിർത്തിയാൽ ഇക്ക്വഡോറിനു പ്രതിസന്ധിയാക്കുന്ന ഒന്നും തന്നെ ഖത്തറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.