കണ്ണൂരില്‍ തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനം; വിലക്കിയത് വീല്‍ചെയറില്‍ ആയതിനാലെന്ന് ക്ഷേത്രം കമ്മിറ്റി
February 11 | 02:50 PM
കണ്ണൂർ: കണ്ണൂരിൽ തെയ്യം കാണാൻ ചെന്ന ഭിന്നശേഷിക്കാരിയെ വീൽചെയറിൽ ആയതിനാൽ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. പയ്യന്നൂർ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ തന്നോട് വിവേചനം കാണിച്ചെന്നാണ് എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി. എന്നാല്‍ ഭിന്നശേഷിക്കാരിയെ തെയ്യം കാണാന്‍ അനുവദിക്കാത്തതില്‍ ആചാരക്കാരന് വീഴ്ച പറ്റിയതാണെന്ന് കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു. വീല്‍ചെയര്‍ വാഹനമായി കണ്ടാണ് പ്രധാന ആചാരക്കാരന് അനുമതി നല്‍കാതിരുന്നതെന്നും ഇത് തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയാണെന്നും ക്ഷേത്ര കമ്മിറ്റി പറഞ്ഞു.
എല്ലുകൾ പൊടിയുന്ന എഎസ്എംഎ രോഗം ബാധിച്ച് ശരീരം തളർന്നെങ്കിലും മനക്കരുത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചയാളാണ് സുനിത. പിജി വരെ പഠിച്ചു. നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി. ഇന്ന് രാജ്യാന്തര സംഘടകളുമായി ചേർന്ന് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്നയാളാണ് സുനിത.