ചിന്താ ജെറോമിന് ശമ്പള കുടിശിക നൽകുന്നത് വൈകും; വിവാദമായതോടെ തുടര്‍നടപടികള്‍ ധനവകുപ്പ് നിര്‍ത്തിവെച്ചു
January 7 | 10:12 AM
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന് ശമ്പള കുടിശിക നല്‍കുന്നത് വൈകും. സംഭവം വിവാദമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട തുടര്‍നടപടികള്‍ ധനവകുപ്പ് നിര്‍ത്തിവെച്ചു. നേരത്തെ 18 മാസത്ത കുടിശികയായ 9 ലക്ഷം രൂപ നല്കാന് ധനവകുപ്പ് അനുമതി നല്‍കിയിരുന്നു. 2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ 50,000 രൂപയായിരുന്നു യുവജന കമ്മീഷന് അധ്യക്ഷയുടെ ശമ്പളം. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്. ചിന്താ ജെറോമിന് ശമ്പളക്കുടിശിക നൽകിയാൽ യുഡിഎഫ് കാലത്ത് പദവിയിലിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ആർ.വി.രാജേഷിനും കുടിശിക നൽകേണ്ടി വരും. 3 വർഷത്തെ കുടിശികയായി 18 ലക്ഷത്തോളം രൂപയാണ് രാജേഷിനു നൽകേണ്ടി വരിക.ശമ്പള കുടിശിക നൽകണമെന്ന ആവശ്യവുമായി ആര്.വി രാജേഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.