മാലിന്യത്തിൻ്റെ വികേന്ദ്രീകൃത സംസ്കരണം നടക്കണം; കൊല്ലത്തെ മാതൃകയാക്കണമെന്ന് എം.വി ഗോവിന്ദൻ
March 7 | 09:16 AM
തൃശ്ശൂർ: മാലിന്യ സംസ്കരണത്തിന് കൊല്ലത്തെ മാതൃകയാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് വിൽപന നടത്താൻ കഴിയണം. ബ്രഹ്മപുരം വിഷയം പരിഹരിക്കപ്പെടണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
മാലിന്യത്തിൻ്റെ വികേന്ദ്രീകൃത സംസ്കരണം നടക്കണം. കേരളത്തിൻ്റെ ഖരമാലിന്യ പ്രശ്നം പരിഹരിക്കപ്പെടും. നിലവിലെ കരാറുകാരന് സംസ്കരിക്കാൻ കഴിയില്ലെങ്കിൽ ബദൽ സംവിധാനം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്.