കതിരൂർ മനോജ് വധക്കേസ്: വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി
November 23 | 02:25 PM
ന്യൂഡൽഹി: കതിരൂർ മനോജ് വധക്കേസിൻ്റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ നടപടികൾ സി.ബി.ഐ ആണ് വൈകിക്കുന്നതെന്നും വിചാരണ മാറ്റണമെന്ന ആവശ്യത്തിന് ഒരു പ്രസക്തി ഇല്ലെന്നും ആണ് കോടതി നിരീക്ഷണം. കതിരൂർ മനോജ് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നായിരുന്നു സി.ബി.ഐ യുടെ ആവശ്യം . ഈ ഹർജിയിൽ പി ജയരാജനെ കക്ഷി ചേർക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടു. ജയരാജന് പുറമെ 23 പേരെ കൂടി കക്ഷി ചേർക്കണമെന്നായിരുന്നു അഭ്യർത്ഥന. വിചാരണകോടതി മാറ്റണമെന്ന് സിബിഐ ആവശ്യത്തെ പ്രതികൾക്കായ് ഹാജരായ അഡ്വക്കേറ്റ് ഒൺ റെക്കോർഡ് എം.എൽ ജിഷ്ണു എതിർത്തിരുന്നു.