പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസ്: പ്രതിപട്ടികയിൽ അഞ്ച് SFI മുൻനേതാക്കളും ഒരു പൊലീസ് ഉദ്യോഗസ്ഥനും
April 4 | 04:01 PM
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടുന്ന പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ കുറ്റപത്രം തയാറായി. അഞ്ച് എസ്എഫ്ഐ നേതാക്കളും ഒരു സിവില്‍ പൊലീസ് ഓഫീസറും പ്രതിപ്പട്ടികയിൽ ഉണ്ട്. കേസിൽ നാലര വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകാൻ ക്രൈബ്രാഞ്ച് ഒരുങ്ങുന്നത്. 2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിൽ നടത്തിയ തട്ടിപ്പാണ് കേസിനാസ്പദം.
എസ്എഫ്ഐ പ്രാദേശിക നേതാക്കളായ ശിവരഞ്ജിത്, പ്രണവ്, നസീം, സഫീര്‍, പ്രവീണ്‍ എന്നിവരും പേരൂര്‍ക്കട ക്യമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ഗോകുലുമാണ് പ്രതികൾ. അവസാനം ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം ഒരുങ്ങുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ സഹപാഠിയുടെ നെഞ്ചത്ത് കുത്തിയ എസ്എഫ്ഐ നേതാക്കളാണ് ശിവരഞ്ജിത്തും. മൂവരും 2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28ഉം റാങ്ക് നേടിയിരുന്നു. കോപ്പിയടിച്ചാണ് മൂവരും ഉന്നത റാങ്ക് നേടിയതെന്ന് കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്തും പ്രണവും നസീമും പരീക്ഷാഹാളിലിരുന്ന് സ്മാര്‍ട് വാച്ചിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചോദ്യപേപ്പർ സ്കാൻ ചെയ്ത് അയച്ചു. സഫീര്‍, ഗോകുല്‍, പ്രവീണ്‍ എന്നിവര്‍ ഗൂഗിളില്‍ നോക്കി ഉത്തരം കണ്ടെത്തി തിരിച്ചും നല്‍കിയെന്നാണു കണ്ടെത്തൽ. പരീക്ഷാ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിനു മൂന്ന് ഇന്‍വിജിലേറ്റര്‍മാരെ പ്രതിചേര്‍ത്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലെന്ന വിലയിരുത്തലിൽ ഒഴിവാക്കി. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കും.