ബജറ്റ് 2023: ഡിജിറ്റൽ ഇടപാടുകളിൽ പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കും
February 1 | 11:10 AM
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾക്ക് പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാൻ കാർഡ് ആവശ്യമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് നിർദ്ദിഷ്ട സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പാൻ ഒരു പൊതു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കും.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ബജറ്റിൽ സഹായം 9,000 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ചു.
വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്. ആപ്പിൽ വിനോദ സഞ്ചാര മേഖലകളുടെ വിവരങ്ങൾ ക്രോഡീകരിക്കുമെന്നും പ്രഖ്യാപനം.
പ്രധാനമന്ത്രി ആവാസ് യോജനയിൽ തുക വർധിപ്പിച്ച് ബജറ്റ്. 79,000 കോടി രൂപയായാണ് ഉയർത്തിയത്.
നഗര വികസനത്തിനും ഗ്രാമീണ ശുചിത്വ പദ്ധതിക്കും 10,000 കോടി വീതവും അനുവദിച്ചു.
ഇ-കോടതികൾക്കായി 7000 കോടിയും വകയിരുത്തി.
റെയിൽവേയ്ക്കായി 2.4 ലക്ഷം കോടി വകയിരുത്തി. 2013-14 ബജറ്റിനേക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണ് ഇതെന്നും ധനമന്ത്രി പറഞ്ഞു.
ഈ വർഷം നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിന് ബജറ്റിൽ 5000 കോടി രൂപയാണ് വകയിരുത്തിയത്. അപ്പർ ഭദ്ര ജലസേചന പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് തുക വകയിരുത്തിയത്.