'പെണ്‍കുട്ടികളുടെ വേഷത്തെക്കുറിച്ച് സ്റ്റഡി ക്ലാസ് നടത്താന്‍ സിപിഐഎമ്മിനെ ഏല്‍പ്പിച്ചിട്ടുണ്ടോ'; പാർട്ടിയിലെ മഹിളാ നേതാക്കള്‍ എവിടെയെന്ന് കെ മുരളീധരന്
March 9 | 11:05 AM
കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പരാമര്‍ശത്തിനെതിരെ കെ മുരളീധരന് എംപി. ലിംഗ വ്യത്യാസമില്ലായെന്ന് പറയുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണ് പെണ്ണുങ്ങള് സമരം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ആണിനെയും പെണ്ണിനെയും കണ്ടാല്‍ തിരിച്ചറിയാത്തവരല്ല പൊലീസെന്നും മുരളീധരന് പറഞ്ഞു.പാന്റ്സും ഷര്‍ട്ടും ധരിച്ച് പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ സമരത്തിനിറക്കുന്നുവെന്നായിരുന്നു ഇ.പി ജയരാജന്റെ വിവാദമായ പരാമര്‍ശം. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിഷയത്തില്‍ സിപിഐഎമ്മിന്റെ മഹിളാ നേതാക്കള്‍ പ്രതികരിക്കാത്തതിനെയും കെ മുരളീധരന് ശക്തമായി വിമര്‍ശിച്ചു. പെണ്‍കുട്ടികള്‍ക്ക് സമരം ചെയ്യാന്‍ അധികാരമില്ലേ. പെണ്‍കുട്ടികള്‍ എങ്ങനെ വേഷം ധരിക്കണമെന്നതിന്റെ സ്റ്റഡി ക്ലാസ് നടത്താന്‍ സിപിഐഎമ്മിനെ ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.