ഇ.പി ജയരാജന് വിഷയം ഇന്ന് സിപിഐഎം പി.ബിയില്‍
December 28 | 09:27 AM
ഡൽഹി: ഇപി. ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇന്നു നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും.
ഇ.പി ജയരാജന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്ന നിലപാടിലാണ് പി.ബി യിലെ ഭൂരിപക്ഷം അംഗങ്ങളും. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇ.പി. ജയരാജന് വിവാദം പോളിറ്റ് ബ്യൂറോ പരിഗണിയ്ക്കുക. വിശദമായ ചര്‍ച്ചയിലേക്ക് കടന്നാല്‍ സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടും. നിലവില്‍ നേരിട്ട് ഇടപെടാതെ വിഷയം വിലയിരുത്തുക മാത്രം കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ല. ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും.
കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന് ഉന്നയിച്ചത്. കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന് സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം.