ആശങ്കകൾക്ക് വിരാമം; PT-7നെ മയക്കുവെടിവെച്ച് ദൗത്യ സംഘം
January 22 | 06:44 AM
പാലക്കാട്: കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളെ പേടിസ്വപ്നമായി മാറിയ പിടി-7നെ മയക്കുവെടിവെച്ച് പിടികൂടി ദൗത്യസംഘം. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് പുറപ്പെട്ടു. വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർത്തത്.
ആന മയങ്ങാന്‍ അര മണിക്കൂറെടുക്കും. മയക്കുവെടിവച്ച് ആനയെ പി.ടി.കൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനം വകുപ്പ് മാറ്റുകയായിരുന്നു. എന്നാൽ പാലക്കാട് വീണ്ടും പിടി സെവന്റെ ആക്രമണം വ്യാപിച്ചതോടെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.
തുടർച്ചയായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് വൈകിട്ട് ആറ് മണിക്കു ശേഷം ആളുകൾ പുറത്തിറങ്ങാറില്ലായിരുന്നു. മയക്കുവെടിവെച്ച പിടി സെവനെ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതർ നടത്തിയിരുന്നു. പാലക്കാട് ധോണിയിലെ വില്ലനാണ് പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ ശിവരാമനെ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ശിവരാമനെ ചെളിയില്‍ ചവിട്ടിത്താഴ്ത്തിയത് പി.ടി. ഏഴാമന് എന്ന കാട്ടുകൊമ്പനാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.