ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് യുക്രൈന് സന്ദര്‍ശിച്ചു ; 50 മില്യണ്‍ പൌണ്ടിന്റെ പ്രതിരോധ സഹായം വാഗ്ദാനം
November 20 | 12:26 PM
കീവ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് യുക്രൈന് സന്ദര്‍ശിച്ചു. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്റെ പ്രതിരോധ സഹായ വാഗ്ദാനവും ഋഷി സുനക് നടത്തി. കീവില്‍ യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. യുക്രൈനുള്ള പിന്തുണ ബ്രിട്ടന് ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും പ്രകടിപ്പിച്ചു. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യു.കെ യുക്രൈന്റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലാദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി. വിമാനങ്ങളെ തകര്‍ക്കാനുള്ള വെടിക്കോപ്പുകളും ഇറാന് നല്‍കിയിട്ടുള്ള ഡ്രോണുകളെ തകര്‍ക്കാനുള്ള ടെക്നോളജി അടക്കമുള്ളതാണ് ബ്രിട്ടന്റെ പ്രതിരോധ സഹായം. യുക്രൈന്‍കാര്‍ക്കായുള്ള സൈനിക പരിശീലനം യു.കെ കൂട്ടുമെന്നും ആര്‍മി വൈദ്യ സംഘത്തേയും എന്ജിനീയര്മാരെയും അയക്കുമെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു. യു.കെ പ്രതിരോധ സെക്രട്ടറി യുക്രൈന് ആയിരം മിസൈല്‍ വേധ സംവിധാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു.