ശബരിമലയിലെ ഭക്തജനത്തിരക്ക്: മുഖ്യമന്ത്രിയുടെ യോഗം ഇന്ന്; ദിവസേന 85,000 മതിയെന്ന് പൊലീസ്, ഹൈക്കോടതി കേസ് പരിഗണിക്കും
December 12 | 12:29 PM
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തീർഥാടകരുടെ പരമാവധി എണ്ണം 85,000 ആക്കി നിജപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.
ഒരു ദിവസം ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സന്നിധാനം പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് എഡിജിപിയ്ക്ക് കൈമാറിയിരുന്നു. അതേസമയം തിരക്ക് നിയന്ത്രിക്കാൻ ഒരു മണിക്കൂർ ദർശന സമയം കൂട്ടിയ വിവരം ദേവസ്വം ബോർഡ് പ്രസിഡന്റ് കോടതിയെ അറിയിക്കും. ശബരിമലയിൽ തിരക്ക് കൂടിയ സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ഞായറാഴ്ച രാവിലെ 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിൽ ചേരുന്ന യോഗത്തിൽ ദര്‍ശന സമയം മാറ്റുന്നചും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും ചർച്ച ചെയ്യുമെന്ന് മന്ത്രി കെ രാധകൃഷ്ണൻ അറിയിച്ചു.